Friday, 7 October 2016

അധ്യാപക വിദ്യാർത്ഥി ബന്ധം -സാജു ജെയിംസ്














സാജു ജെയിംസ്
എക്കണോമിക്സ് ടീച്ചർ
സി.ബി.എസ്സ് .സി ഇന്റർനാഷണൽ കരിക്കുലം,
ബിപിഎസ്സ്  , ദോഹ .
അധ്യാപക - വിദ്യാർത്ഥി ബന്ധം

ഓർമകുളുടെ സ്കൂൾ ജീവിതത്തിലേക്കൊന്നു തിരിഞ്ഞു  നോക്കുമ്പോൾ എട്ടാം ക്ലാസ്  മുതൽ പത്താം ക്ലാസ് വരെ ഒരു ടീച്ചറുണ്ടായിരുന്നു.. ഞങ്ങളുടെ  മലയാളം ടീച്ചറും മൂന്ന് വർഷം ഹൈ സ്കൂളിൽ ക്ലാസ്സ് ടീച്ചറും ആയിരുന്ന ത്രേസ്യാമ്മ ടീച്ചർ.എൻ്റെ സ്കൂൾ ഓർമ്മകിൾക്കിന്നും ടീച്ചറുടെ മുഖമാണ്.ടീച്ചറങ്ങനാണ് ഞങ്ങളുടെ കുരുത്തക്കേടുകൾ പരാതികളായി ടീച്ചറിന്റെ മുൻപിലെത്തുമ്പോൾ നമ്മിലേക്കൊരു നോട്ടം നോക്കും.ക്രൂരതയുടെയോ ഭയാനാകതായുടേതോ അല്ല.മറിച്ച് ടീച്ചർ ഞങ്ങളിൽ ഉണ്ടാക്കിയെടുത്ത സ്വാധീനത്തിലേക്കൊരു ആറ്റം ബോംബ്  കണക്കെ തികച്ചും സഹതാപകരമായ ഒരു നോട്ടം. മുന്നിൽ നിൽക്കുന്ന നമ്മൾ കുറ്റബോധത്താൽ അറിയാതെ തല ചായിച്ചു പോകും.ശകാരത്തിന്റെ ഒരു മുറിവാക്കു പോലും പറയാതെ മുന്നിൽ നിൽക്കുന്ന കൂട്ടിയുടെ മനോനുകരങ്ങളിലേക്ക് ഇടിച്ചു കയറാൻ പറ്റുന്ന ആ ബന്ധം തന്നെയാണ് അധ്യാപക -വിദ്യാർത്ഥി ബന്ധത്തിന്റെ അടിത്തറ.
                                           ഇത് ന്യൂ ജെൻ കാലം.പരമ്പരാഗത സമീപനങ്ങൾക്കപ്പുറം പുത്തൻ കാലത്തിൻറെ സ്പന്ദനങ്ങൾക്കൊപ്പമേ ഇന്ന് മികച്ച അധ്യാപക -വിദ്യാർത്ഥി ബന്ധങ്ങൾ കെട്ടിപ്പവടുക്കാൻ കഴിയൂ.അദ്ധ്യാപകനെന്ന 'കൊടുമുടിയിൽ' നിന്ന് വിദ്യാർത്ഥി എന്ന 'താഴ്വരയിലേക്ക്' പണ്ടത്തെപ്പോലെ നടന്നടുക്കാൻ കഴിഞ്ഞോണം എന്നില്ല. അധ്യാപകൻ 'താൻ' എന്ന വലിയ പരിവേഷം അഴിച്ചു വെച്ച് തികച്ചും ഇന്ഫോര്മലായാലേ പുതു തലമുറ നിങ്ങളിലേക്കു അടുത്ത് വരൂ.അദ്ധ്യാപകൻ എനിക്ക് എന്തും പങ്ക് വെക്കാൻ പറ്റുന്ന സുഹൃതാണെന്ന അനുഭവങ്ങൾ കൊണ്ടുള്ള തിരിച്ചറിവിൽ നിന്നെ കാലഘട്ടത്തിൻറെ വിദ്ധ്യാർത്ഥിത്വം അധ്യാപകനിലേക്ക് മനം കൊണ്ടടുക്കൂ.നേരെത്തെ പറഞ്ഞ കണ്ണുകൾ കൊണ്ടുള്ള അതിർത്തികൾ അധ്യാപകന് നിർണയിക്കാൻ സാധ്യമാവുന്നതും അപ്പോൾ തന്നെയാണ്.'ഹാലോ' സർ 'ഹായ് ' തുടങ്ങി തികച്ചും ഇൻഫോർമലായി എന്നാൽ സ്നേഹത്തോടെ അഭിവാദ്യം ചെയുന്ന കുട്ടികാളോട് 'ഞാനെന്താ നിൻറെ  കളിക്കൂട്ടുകാരനോ' ഗുഡ് മോർണിംഗ് തന്നെ വേണമെന്ന് ശഠിക്കുന്ന ചില സഹപ്രവർത്തകരെയും ഈ സന്ദർഭത്തിൽ ഓർത്തു പോവുന്നു.
                                           ഒരു അധ്യാപകൻ ഒരിക്കലും ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിലെ കരിനിഴലാവാൻ പാടില്ല എന്ന് തന്നെയാണ് എൻറെ പക്ഷം.കോളേജ് പഠനകാലത്തു ഞങ്ങൾക്ക് ഒരു  അധ്യാപകനുണ്ടായിരുന്നുക്ലാസ്സിനിടക്ക് ചോദ്യങ്ങളുമായി നമ്മളിലേക്ക് വരും.നമ്മൾ പറയുന്ന ഉത്തരങ്ങളെത്ര മണ്ടത്തരമാണെങ്കിലും അഭിനന്ദങ്ങൾ കൊണ്ട് നമ്മെ പുണരും നമ്മൾ അഭിമാന ബോധത്താൽ തല ഉയർത്തി നിൽക്കുമ്പോൾ അദ്ദേഹം നമ്മുടെ ഉത്തരങ്ങളെ വിശദീകരണങ്ങളിലൂടെ ശരിയിലേക്കെത്തിക്കും.അദ്ദേഹത്തിന് മുൻപിൽ നമ്മൾ 'ശരിയുത്തങ്ങൾ' മാത്രമേ പറയൂ.അധ്യാപകൻറെ അഭിനന്ദനങ്ങൾ കുട്ടികൾക്ക് മറ്റുള്ളവരുടെ ഇടയിൽ അംഗീകാരങ്ങളാണ്.ദൈവത്തിൻറെ ഉന്നതമായ   സൃഷ്ടി തന്നെയാണ് മനുഷ്യൻ.വ്യത്യസ്‌തകളെ കൈമുതലാക്കിയവരാണ് ഓരോരുത്തരും കഴിവുകളും ശേഷികളും പലരിലും ദൈവം സന്നിവേശിപ്പിച്ചിരിക്കുന്നത് വ്യത്യസ്ത ഇടങ്ങളിലാണന്നു അധ്യാപകൻ തിരിച്ചറിയണം അവൻറെ ഇടങ്ങളെ  അദ്ധ്യാപകൻ അഭിനന്ദനങ്ങൾ കൊണ്ട് പൊതിയണം.അത്ഭുതങ്ങൾ സൃഷ്ടിച്ചു കുട്ടികൾ അവരുടെ ഇടങ്ങളിൽ കുതിച്ചുയരും.പരസ്‌പരം അധ്യാപക - വിദ്യാർത്ഥി ബന്ധം നന്മയുടെ ഉന്നതങ്ങളിലേക്ക് കുതിച്ചുയരുന്നതും നമുക്കും കാണാം.
                                                 ക്ലാസ്സിലെ ഏറ്റവും കുരുത്തക്കേടുകൾ കാട്ടുന്നവർ വര്ഷങ്ങള്ക്കു ശേഷവും തങ്ങളുടെ അധ്യാപകരെ ഓർമ്മിക്കുകയും നന്നായി പഠിച്ചവരിൽ ബഹുഭൂരിപക്ഷവും ജീവിതത്തിന്റെ ഉന്നതങ്ങളിലേക്കു കുതിക്കുമ്പോൾ ഏതോ നിലകളിൽ അധ്യാപകരെ ഉപേക്ഷിച്ചു പോകുന്നതുമായാ 'പ്രതിഭാസം' നമ്മെ ഓർമിപ്പിക്കുന്നത് അക്കദാമികമായി മുന്നേറാൻ കഴിയാത്തവർക്ക് നമ്മുടെ പരിഗണനകൾ ആവശ്യമാണ് എന്നതാണ്.ക്ലാസ്സിൽ വിദ്യാർത്ഥി സന്തോഷവാനാവുമ്പോൾ അധ്യാപകനെ  അവൻ സ്നേഹിച്ചു തുടങ്ങും അദ്ധ്യാപകന്റെ സാമിപ്യം അവൻ ആഗ്രഹിക്കുകയും ചെയ്ത തുടങ്ങും.ഒരു അദ്ധ്യാപകന്റെ ക്ലാസും സാമീപ്യവും ഒരു കുട്ടി വെറുത്തു തുടങ്ങിയാൽ അവിടെ തന്നെയാവും ഈ പരസ്പര ബന്ധത്തിന്റെ വിള്ളലുകൾ വീണു തുടങ്ങുന്നതും.ഈ വിള്ളലുകളെ നികത്താൻ അധ്യാപകൻ സ്വയം തയ്യാറാവാത്ത കാലത്തോളം വ്യത്യസ്ത വൻകരകളായി അവർ തുടരുകയും ചെയ്യും.
                                                അധ്യാപക -വിദ്യാർത്ഥിബന്ധത്തിലെപ്പോഴെങ്കിലും മതവും ജാതിയും നിറവും വർണ്ണവുമൊക്കെ ഇടങ്ങൾ നേടിയാൽ അവിടെ മരിക്കുന്നത് അറിവ് തന്നെയാണ്. "തൻറെ  മുൻപിൽ ഇരിക്കുന്ന കുട്ടി എപ്പോൾ തന്റേതല്ലതാവുന്നോ അപ്പോൾ അധ്യാപകൻ തൻറെ ജോലി അവസാനിപ്പിക്കണമെന്നത് " പ്രസിദ്ധമായ ഒരു വചനമാണ്.സ്കൂൾ ജീവിത കാലത്തു വർഗീയമായി ചിന്തിക്കയും അപ്രകാരം അവഗണിക്കുകയും ചെയ്ത ഒരു ടീച്ചർ ഇന്നും കരടായി മനൊ നുകരങ്ങളിൽ തങ്ങി 
നിൽക്കുന്നുണ്ട്.മനുഷ്യനായി മുന്നിലിരിക്കുന്ന കുട്ടിയെ  കാണാൻ കഴിയുക എന്നത് തത്വങ്ങൾക്കപ്പുറം പ്രായോഗവത്കരിക്കപ്പെടേണ്ട ഒന്ന് തന്നെയാണ്.അപ്രകാരമെങ്കിൽ വർഷങ്ങോളോളം അധ്യാപകൻ അധ്യപാകായനായും വിദ്യാർത്ഥി വിദ്യാർത്ഥിയായും പരസ്പരം നിലനിൽക്കും.
                                           അധ്യാപക ജീവിതം അനുഭവങ്ങളുടേതാണ് നിരന്തരം മാറ്റങ്ങൾ അനിവാര്യമായതുമാണ് .കാലത്തിനൊപ്പം അധ്യാപകൻ തുഴയെറിയേണ്ടത് അനുവാര്യതായാണ് എന്നാലേ വിദ്യാർത്ഥി എന്ന തോണി അധ്യാപകനോടൊപ്പം സഞ്ചരിക്കൂ .കാലത്തിനൊപ്പം അധ്യാപകനും  വലിയ കച്ചവട ശ്രിംഖലയുടെ ഭാഗമാകാൻ വിധിക്കപ്പെട്ടു എന്നത് നിർഭാഗ്യകരം.മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് മാത്രമായി ചിലയിടങ്ങളിൽ അധ്യാപകന് ചുരുങ്ങേണ്ടി വരേണ്ടിടത്തു അധ്യാപക വിദ്യാർത്ഥി ബന്ധത്തിൻറെ പുതു സ്വപ്നങ്ങൾക്ക് വലിയ അർത്ഥവുമില്ലന്നതുമാണ് സത്യം.!

സാജുജെയിംസ് 


1 comment: