പ്രേമരാജൻ.കെ.ആർ
ഓണമെത്തി
പുലർകാല മഞ്ഞിലൊരു പുഞ്ചിരിയായി
മധുരമാം തേൻകുടത്താലമേന്തി
മലർ മാസരികിലെത്തീ. മലർമാസമരികിലെത്തീ..
ആതിരത്താളമിട്ടാടിത്തിമർത്തവളെ ന്നെയും നോക്കിച്ചിരിക്കേ ..
കാലമാം കർക്കിടം തല്ലിക്കൊഴിച്ചൊരാ
കാർമുകിൽദുഃഖങ്ങളൊക്കെയും
പുതുകോടിയിട്ട പൊൻ പൂക്കാലമാകുന്നുവല്ലോ...
നോവുകളല്ലിനിപ്പൂവുകൾ നാം തേടണം
പൂക്കളോടൊപ്പം കളിച്ചു ചിരിക്കണം...
കാലം പടികടന്നകലത്തു നിന്നും
ഓർമ്മകൾ പിച്ചിപ്പറിക്കേ...
തുമ്പയുമൊത്തു ചിരിക്കാൻ കൈകൊട്ടി
തുമ്പികൾ വന്നുല്ലസിക്കേ
ഇവിടെയിടവവും മിഥുനവും കർക്കിടക മൊക്കെയും
ഇടിവെട്ടിയാർത്തുവെന്നാരേ പറഞ്ഞു ...
ആരേ വെറുതേ പറഞ്ഞൂ..
ഒരു പൂക്കൂടയിൽ പുഞ്ചിരിപ്പൂവിതളിട്ടു കൂട്ടാം
നമുക്ക് പലപൂക്കളങ്ങളൊരുമിച്ചു തീർക്കാം
പല പൂക്കൾ പോലെ പറന്നണയുമോർമ്മകൾ
ആതിര ത്താളം ചമച്ചു തുള്ളേണം
ആതിരത്താളം ചമച്ചുതുള്ളേണം
ഇനിയെന്തു ദു:ഖമീയിടവഴിയിൽ
മൗനമായവയൊക്കെ പെയ്തു തോർന്നല്ലോ
മൗനമായി പെയ്തു തോർന്നല്ലോ...
ചിങ്ങനിലാവായി നീയരികത്തു പെയ്യണം
പട്ടിണിപ്പാഴ്കലം പായസമുണ്ണണം
പട്ടിണിപ്പാഴ്കലം പായസമുണ്ണണം
കുട്ടിത്തമാർന്നു രസിച്ചു നാം കൈകൊട്ടി
മൊത്തിക്കുടിക്കണമിനിയുള്ള യോർമ്മകൾ
പല നിറം പൂക്കളം തീർക്കണം നമുക്കൊരു
കളിവള്ളമേറിയീ തിര തല്ലിയാർക്കണം
പിച്ചിയും തെച്ചിയും കൊച്ചു മന്ദാരവും
ഒത്തു ചിരിക്കുന്നൊരു ത്സവമായി
ഓർമ്മകൾക്കക്കരെയിക്കരെയാടുവാൻ
ഓണനിലാവിനാലൂഞ്ഞാലു കെട്ടണം
ഇനിയൊട്ടു നാളീയിടവഴിയൊക്കെയും
കളിചിരിയൊച്ചകൾ കണ്ടു രസിക്കണം
ഒടുവിൽ നീയകലുമ്പോളോണമേ...
പലതരം സ്വാദുകൾ ഉണ്ണാതെ നാവിലുണ്ടാകണം -
പലതരം സ്വാദുകൾ ഉണ്ണാതെ നാവിലുണ്ടാകണം -
ഉണ്ണാതെ നാവിലുണ്ടാകണം
വരുമൊരു വിരഹ മാംവേനലും വർഷവും ദുഃഖവും
പാതകൾ പതിവുപോൽ വഴിദൂരമേറെ നടന്നകലും
കാലടിപ്പാടുകൾ പല കാതമകലുമ്പോൾ
അകലങ്ങളകലങ്ങളല്ലാതിരിക്കുവാൻ
ഓണമേ നീ മതിമറന്നെന്നൊപ്പമാടുക
പതിവിലുമേറെ നീ മധുരമമായി പാടുക
പതിവിലുമേറെ നീ മധുരമായി പാടുക
നാമൊന്നൊന്നു ചൊല്ലിത്തിമർത്തൊരാ
നല്ല കാലത്തിന്നായി നാവേറുപാടുക
നല്ല കാലത്തിന്നായി നാവേറുപാടുക
പ്രേമരാജൻ.കെ.ആർ

No comments:
Post a Comment