Monday, 17 July 2017

കടൽ-പീജി നെരൂദ
















പീജി നെരൂദ 





കടൽ
 സുധീർ പെട്ടികൾ ഓരോന്നായി വലിച്ച് മുറുക്കി കെട്ടി. സുധീറിന്റെ അപ്പൻ തോളിൽ തൂക്കിയ വല മുറ്റത്ത് വെച്ച് വീടിന്റെ അകത്തേക്ക് കയറി വന്നു .അപ്പൻ അണ്ടർവയറിന്റെ പോക്കറ്റിൽ നിന്ന് കുറച്ച് നോട്ടുകൾ പുറത്ത് എടുത്തു. നോട്ടുകൾ വിയർപ്പ് കൊണ്ട് നനഞ്ഞിരുന്നു. അയാളുടെ കറുത്ത് കരുവാളിച്ച മുഖവും കണ്ണുകൾ രണ്ടും ' കടലിലെ ചുഴിയിൽ പെട്ട കണക്കെ ആഴത്തിലേക്ക് ആണ്ടിരുന്നു .അപ്പന്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി മോനെ സു.…. ധീ…. വാക്കുകൾ മുഴുവിക്കാതെ മുറിഞ്ഞ് പോയി. അപ്പൻ സുധിറിനെ നെഞ്ചിലേ വിയർപ്പിൽ മുങ്ങിയ ദേഹത്തേക്ക് ചേർത്ത് വെച്ചു 
സുധീറിന്റെ കണ്ണുകൾ നിറഞ്ഞു നീ അമ്മയോട് യാത്ര പറഞ്ഞോ….?
ഇല്ലപ്പാ….? പറയണം…..

അപ്പനും മകനും  കടലിന്റെ ഓരത്ത് മണലിൽ ചവിട്ടി നിന്നു. 
സുധീറിന്റെ മനസ്സിൽ എന്റെ കടൽ കടക്കാനുള്ള യാത്രയിൽ അപ്പന് ആര് തുണ എന്ന ചിന്ത തിരമാല കണക്കെ വന്ന് പൊയ്ക്കോണ്ട് ഇരുന്നു.ശരണാലയത്തില്‍ ഉപേക്ഷിക്കാനോ അവിടെ കിടന്നു നരകിച്ചു മരിക്കാന്‍ അപ്പനെ വിട്ടു കൊടുക്കാനോ ഇല്ല അയാൾക്ക് മനസ്സ് വന്നില്ല... എങ്കിലും പിന്നെ എന്താ ഒരു വഴി…. തലച്ചോറുകൾ മുളകിൽ ഇറക്കിവെച്ചത് പോലെ പുകയുന്നു .
തിര പാറയിൽ വന്ന് തലതല്ലി ചിതറിയ കണക്കെ അപ്പന്റെ വാക്കുകൾ കേട്ട് ഞെട്ടി സുധീർ ചിന്തയിൽ നിന്ന് പുറത്ത് വന്നു.
സന്ധ്യക്ക് കടപ്പുറത്ത് നിൽക്കുമ്പോൾ നമ്മൾ തനിച്ചല്ല എന്ന തോന്നല്  വരാറുണ്ട് അപ്പന് '.12 വർഷം മുമ്പ് കടലിന്റെ മടിതട്ടിൽ നിന്ന് കടലമ്മ വന്ന് നിന്റെ അമ്മയെ കൊണ്ട് പോകുമ്പോൾ അവളുടെ പള്ളയിൽ നിന്റെ കൂടെപിറപ്പും ഉണ്ടായിരുന്നു. തിരികെ കിട്ടിയില്ല അവസാന മുത്തം നൽകാൻ പോലും. ദാ ഇപ്പോൾ നീയും കടൽ കടന്ന് പോകുന്നു അപ്പൻ തനിച്ചാണ് ഈ കടപ്പുറത്ത് .എനിക്ക് ഇനി എന്താണ് ദാ.. കടലിന്റെ മടിതട്ടിൽ അവള് എനിക്കായ് തല ചായ്ക്കാൻ ഇച്ചിരി സ്ഥലം കണ്ട് വെച്ചിട്ടുണ്ടാവും കാണാൻ കൊതിച്ച കൺമണിയുടെ നെറുകൾ ചുംബനം കൊണ്ട് മൂടണം.

സുധീർ ചോദിച്ചു വാങ്ങിയ ഗൾഫ് ജോലി മുക്കുവന്റ മകനായി മീനിന്റെ നാറ്റവുമായി ജീവിക്കാൻ വയ്യ പുതു അത്തറുകളുടെയും ,ബോഡിലോഷ്യന്റെയും മണത്തിനോടാണ് എനിക്ക് ഭ്രമം യത്രയുടെ അവസാനഘട്ടം അപ്പനെ പറഞ്ഞ് മനസ്സിലാക്കി യാത്ര പോകണം. 
അങ്ങനെയാണ് എത്രയും വേഗം അമ്മയുടെ അടുത്തേക്ക് പോവാന്‍ ആഗ്രഹിക്കുന്ന അപ്പന്റെ കലുഷിതമായ മനസ്സുമായി അയാള്‍ ഈ കടല്‍ത്തീരത്തേക്കു വന്നത്..... ശരിയോ തെറ്റോ അറിയില്ല എങ്കിലും സ്വപ്നം നീറുകയാണ് ഉള്ളിൽ ഒരു നെരിപ്പോട് പോലെ……

വെളിച്ചത്തെ വിഴുങ്ങി ചുറ്റും ഇരുട്ട് പാകിയിട്ട് സൂര്യന്‍ പൂര്‍ണമായും കടലമ്മയുടെ മടിത്തട്ടിലേക്ക് മയങ്ങിയിരുന്നു....
യാത്രയുടെ ഉറപ്പിൽ സുധീർ നിൽക്കുകയാണ് പോകണം …..

ശാന്തമായി ഒഴുകിയിരുന്ന തിരമാലകള്‍ പൊടുന്നനെ രൗദ്രഭാവത്തോടെ കടല്‍ത്തീരത്തേക്ക് ആഞ്ഞടിച്ചുകൊണ്ടിരുന്നു.... അതുപോലെ 
അപ്പന്റെ മനസ്സും.....
 കടലുകൾക്ക് മീതെ പറവകൾ പറന്ന് കൂട് തേടി നീങ്ങുന്നു
പിൻതിരിഞ്ഞ് സുധീർ നടന്ന് നീങ്ങി ….….
. ഇപ്പോൾ ഒരു ശൂന്യത മാത്രം….
അപ്പൻ നടന്ന് നീങ്ങിയ കാലടി പതിഞ്ഞ മണ്ണുകളെ തിര മാറോട് അണച്ചു…..


പീജി നെരൂദ

No comments:

Post a Comment