Friday, 23 June 2017

മഴനൂൽചിറകുള്ള മേഘപക്ഷി- പ്രിയസുനിൽ
















പ്രിയസുനിൽ





മഴനൂൽചിറകുള്ള മേഘപക്ഷി

മുഖത്ത് തണുത്ത ചുംബനമേററാണ് മേഘ കണ്ണുകൾ  തുറന്നത്.''      എന്നെ മറന്നോ?'' ആർദ്രമായൊരു കുറുകൽ കാതുകളെ തഴുകിത്തലോടി.അകവും പുറവും നനഞ്ഞുകുതിർന്ന് അവളുണർന്നു.ബസിനുള്ളിൽ ജനൽഷട്ടറുകൾ വീഴുന്ന ബഹളം.''കുട്ടീ അതൊന്ന് താ ഴ്ത്തൂ ,വെള്ളം വീഴുന്നു'' തൊട്ടരികത്ത് നിന്നുയർന്ന ശബ്ദം പോലും അവൾ കേൾക്കുന്നുണ്ടായിരുന്നില്ല.  ഏറെ നാളുകളായി കൊതിച്ച് കാത്തിരുന്ന കരലാളനങ്ങളിൽ മതിമറന്ന് കുളിർന്ന് വിറച്ച് അലിഞ്ഞില്ലാതാവുന്ന  സുന്ദരനിമിഷങ്ങൾ    !
വരണ്ടകാലത്തിൻറെ അടുക്കുകളിൽ പെട്ട് ഞെരുങ്ങിക്കിടന്ന ഓർമകൾ പുററുപൊട്ടിച്ച് പുറത്തിറങ്ങിത്തുടങ്ങി.
''മാളൂ ,ഇന്നലേം നിൻറച്ഛൻ കുടിച്ച് വന്ന് ലീലമ്മേത്തല്ലിയോ   ?''
''ഉം...അതെന്നൂള്ള കാര്യല്ലേ  ന്താ പ്പോ ത്ര ചോയ്ക്കാൻ        ? മേഘയ്ക്ക് ന്ത് സുഖാ! അമ്മ വക്കീലും അച്ഛൻ  പോലീസും നല്ല ഉടുപ്പും കളിപ്പാട്ടോം ''
പാടവരമ്പത്തെ ചളിയിൽ പൂണ്ടുപോയ കാൽ വലിച്ചെടുത്ത് മേഘ മാളുവിനെ ഒന്നു നോക്കി.
''തോട്ടിലിറങ്ങി കാലൊന്നു കഴ്ക്യാലോ?''
''വേണ്ടട്ടോ വക്കീലമ്മ ചീത്തപറയും.മഴവര്ണ്ട് തോന്ന്ണു മേഘേ ആ കൊടയൊന്ന് നീർത്തൂ    '' അതെ ,
ദൂരെ നിന്ന്  കൊതിപ്പിക്കുന്ന ഒരാരവം അടുത്തടുത്ത് വരുന്നുണ്ട്.     മലമുകളിൽ ചാടിത്തിമിർത്ത് തോടിറങ്ങി പാടം കടന്ന് ഒരുകുഞ്ഞുമഴ അരികത്തെത്തി വാരിപ്പുണർന്നു.പടിപ്പുരവാതിൽ തുറക്കുമ്പോഴേക്കും ഓടിയെത്തി ഉമ്മ തരാറുള്ള മുത്തശ്ശിയെപ്പോലെത്തന്നെ മഴയും !കുട മാളുവിനെ ഏൽപ്പിച്ച് അവൾ നനഞ്ഞ് നടന്നു.വരമ്പത്ത് ഓടിക്കളിക്കുന്ന ഞണ്ടിനും കുഞ്ഞുമാളങ്ങളിൽ നിന്ന് മാനത്തേക്കെത്തി നോക്കുന്ന  തോട്ടിലെ വെള്ളത്തിൽ കുത്തിമറയുന്ന മീനിനും ഒന്നും വേണ്ടാത്ത കുട!
സ്കൂളിൽ  ചെല്ലുമ്പോൾ ''അമ്മയോട് ഞാൻ പറയുന്നുണ്ട് ട്ടോ കുറുമ്പീ'' എന്ന വാത്സല്യം കലർന്ന വഴക്ക് കേൾക്കാനും മേഘയ്ക്കിഷ്ടായിരുന്നു.തലതുവർത്
നാലാം ക്ളാസ് കഴിഞ്ഞതോടെ ''ഗവൺമെൻറുസ്കൂളൊക്കെ മോശാ''എന്നും പറഞ്ഞ് അമ്മയവളെ മാററിച്ചേർത്തു.പണിക്കാരി ലീലയുടെ മകൾ മാളു എല്ലാക്കാര്യത്തിലും മേഘയേക്കാൾ മുന്നിലായിരുന്നത് അഡ്വക്കേററ് വിമലാവർമയ്ക്ക് സഹിക്കുന്നുണ്ടായിരുന്നില്ല.വലി
    ഓരോ വർഷം പിന്നിടുന്തോറും മകളുടെ പഠനപുരോഗതിരേഖ കയററം കയറാനാവാതെ നിന്ന് കിതക്കുന്നത് വിമലയെ അസ്വസ്ഥയാക്കി.ഒൻപതാംക്ളാസിലെത്
  കുടമാററിവച്ച് മഴകൊള്ളുന്ന പെൺകുട്ടിയുടെ ചിത്രവും 'നമുക്കിടയിലൊരു മറയെന്തിന്?' എന്ന അടിക്കുറിപ്പും പുസ്തകത്തിനിടയിൽ നിന്നൂർന്നു വീണത് മലയാളം അധ്യാപകൻ മനുമാഷിൻറെ കാൽച്ചുവട്ടിലാണ്.''           മിടുക്കി ഇനിയും വരയ്ക്കണം.നല്ല ഭാഷയുണ്ട് മേഘയ്ക്ക്  എഴുതാറുണ്ടോ       ?''മഴയും മുത്തശ്ശിയും മലയാളവും പോലെ ഇഷ്ടങ്ങളുടെ പട്ടികയിൽ അന്നുമുതൽ മനുമാഷും ചേർന്നു.കവിതകൾ വായിച്ച് മാഷ് കൗതുകപ്പെട്ടു.''സർവം മഴ! അച്ഛനും അമ്മയും അറിഞ്ഞിട്ട പേരാണല്ലേ?''
      കാറും കോളുമായി ഒരു തുലാവർഷസന്ധ്യ ... ഇഷ്േടശ്വരൻറെ വരവറിയിച്ച കാററിനെ നോക്കി ശൃംഗാരച്ചിരിയോടെ മേഘയിരുന്നു.അലസമായ ഇരുത്തം കണ്ടാൽ ട്യൂഷൻ നിർത്തി ശല്യക്കാരൻ എണീററ് പൊക്കോളുമെന്ന വ്യാമോഹവും ഉള്ളിലുണ്ടായിരുന്നു.അമ്മ വരാൻ െെവകുമെന്നതും അച്ഛന് നൈററ്ഡ്യൂട്ടിയാണെന്ന കാര്യവും അവളേക്കാൾ നന്നായി  അയാൾക്കറിയാമായിരുന്നു.പതുക്കെ തുടയിലൂടെ അരിച്ചുകയറിയ കൈകൾ തട്ടിമാററി അവളെണീററു.എതിർപ്പുകൾ അവഗണിക്കപ്പെട്ടു.ബലിഷ്ഠകരങ്
''മഴപെയ്തപ്പോൾ കേറീതാട്ടോ   .അമ്മ വന്നില്ലേ      ? ഞാനീ സിററൗട്ടിലിരുന്നോളാം.       മോളൊരു തോർത്തിങ്ങെടുത്തേ'പൊട്ടിക്
അപ്രതീക്ഷിത വേഗത്തിൽ വെളിയിൽ ചാടിയ ട്യൂഷൻ മാസ്ററർ വാതിൽ പുറത്തുനിന്ന് പൂട്ടി.   എന്താണ് സംഭവിക്കുന്നതെന്ന  പതർച്ചയിൽ അൽപസമയം.
''ഞാൻ വന്നപ്പോൾ രണ്ടും കൂടി അകത്ത്.    ഒന്നുമില്ലെങ്കിലും ഇവനൊക്കെ ഒരധ്യാപകനല്ലേ?'' 
ട്യൂഷൻ  സാറിൻറെ ശബ്ദത്തോടൊപ്പംസദാചാരലംഘനം മണത്ത പട്ടിക്കൂട്ടത്തിൻറെ വന്യമായ മുരൾച്ച!വാതിൽ തുറന്നതും എന്തോ പറയാനാഞ്ഞ മനുവിൻറെ തലയിൽ  ആദ്യത്തെ അടി വീണു.
മഴ ,മേഘയേയും കൊണ്ടോടുകയായിരുന്നു.          കോരിച്ചൊരിയുന്ന ആ  സ്േനഹവായ്പിൽ അവളെല്ലാം മറന്നു.ഇരുട്ടിനോ ഇടിമുഴക്കത്തിനോ ഭയപ്പെടുത്താനാവാത്ത വിധം ധീരമായിരുന്നു അവളുടെ ചുവടുകൾ.       മഴയുടെ െെകപിടിച്ചവളെത്തിയത് പ്രിയങ്കരിയായ രാധടീച്ചറുടെ വീട്ടിൽ! അസമയത്ത് അങ്ങനെ ഒരവസ്ഥയിൽ ശിഷ്യയെ കണ്ടിട്ടും ചോദ്യശരങ്ങളാൽ മുറിപ്പെടുത്താതെ, തലതുവർത്തി ഒരുമ്മയും കൊടുത്ത് ടീച്ചറവളെ അകത്തുകേററി.
      മുടങ്ങാതെ സന്ദർശിച്ചോളാമെന്ന ഉറപ്പിലാണ് ടീച്ചറവളെ തിരികെ വീട്ടിലെത്തിച്ചത്.         വിശാലമായ ജാലകങ്ങളുള്ള മുറിയിൽ വീട്ടുകാരിൽ നിന്നകന്ന്, പുറംലോകം കാണാതെ അവളിരുന്നു.ജനൽപാളികൾ തുറന്നിട്ട് മഴയോടുമാത്രം കിന്നാരം പറഞ്ഞ   മഴയും അവളും മാത്രമുള്ള നിമിഷങ്ങൾ ജീവൻ തുടിക്കുന്ന ചിത്രങ്ങളായി.ഇടയ്ക്ക് സന്ദർശകയായെത്തുന്ന രാധടീച്ചർക്ക് മാത്രമായിരുന്നു അവ ആസ്വദിക്കാനുള്ള അവകാശം.
        നഗരത്തിലെ ആർട്ഗാലറിയിൽ നടന്ന ചിത്രപ്രദർശനത്തിൽ മഴയെ മുട്ടിയുരുമ്മിനിന്ന മേഘ ഒരു കൗതുക കാഴ്ചയായി.അഭിനന്ദനങ്ങളും ഉപഹാരങ്ങളും കൊണ്ട് െെകകളും മനസ്സും നിറഞ്ഞു.
      ''ഇങ്ങനെയുണ്ടോ ഒരു പ്രാന്ത്! ഷട്ടറിടാഞ്ഞിട്ട് ബാക്കിയുള്ളോരും കൂടെ നനഞ്ഞു''      ബസിൽ അടുത്തിരുന്ന സ്‌ ത്രീ
അപ്പുറത്തെ സീററിലേക്ക് മാറിയിരുന്നു.   മേഘയുടെ നനഞ്ഞ ചുണ്ടുകളിൽ ഒരു ചിരിവിരിഞ്ഞു.        മഴതോർന്ന മാനത്തുനിന്നൊരു പ്രകാശകിരണം അതിൽ വീണ് മഴവിൽ വർണങ്ങൾ തീർത്തു.
പ്രിയസുനിൽ

No comments:

Post a Comment