Wednesday, 29 March 2017

നാല് കുറുങ്കവിതകള്‍-സലാം ഒളവട്ടൂര്‍














സലാം ഒളവട്ടൂര്‍
മലപ്പുറം ഒളവട്ടൂര്‍ സ്വദേശി 
ഒരു പ്രവാസി 
,ജിദ്ദയിൽ ഡ്രൈവറായി വര്‍ക്ക് ചെയ്യുന്നു



നാല് കുറുങ്കവിതകള്‍
1.വിഭാര്യന്‍

ജീവിതകാലം   കലഹിച്ച് ജീവിച്ചിട്ടും 
പേരിന്‍റെ കൂടെയവളെ ചേര്‍ത്ത് 
 വെച്ചിട്ടാണയാളുടെ ഭാര്യ യാത്രയായത് .

2.പെണ്‍കോന്തന്‍

കാന്തനായി വന്നവനും
കോന്തനായി മാറും
കാലപ്പഴക്കം ചെല്ലുമ്പോള്‍.


3.പ്രവാസി പെട്ടി

കണക്ക് കൂട്ടിയെത്ര അടക്കി വെച്ചാലും 
പിന്നെയും ആധി ബാക്കി വെച്ച് 
മനക്കണക്കിലെണ്ണി കെട്ടുന്ന പെട്ടി.

4.കാത്തിരിപ്പ്

കരയിലണയാത്ത നീയിന്നും 
കിനാവിലൊഴുകുന്നുണ്ട് 
മോഹ പക്ഷികളുടെ കൂട്ടമായ് .

സലാം ഒളവട്ടൂര്‍ ,ജിദ്ദ

No comments:

Post a Comment