സലാം ഒളവട്ടൂര്‍
മലപ്പുറം ഒളവട്ടൂര്‍ സ്വദേശി
ഒരു പ്രവാസി
,ജിദ്ദയിൽ ഡ്രൈവറായി വര്‍ക്ക് ചെയ്യുന്നു
നാല്
കുറുങ്കവിതകള്‍
1.വിഭാര്യന്‍
ജീവിതകാലം
കലഹിച്ച് ജീവിച്ചിട്ടും
പേരിന്‍റെ
കൂടെയവളെ ചേര്‍ത്ത്
വെച്ചിട്ടാണയാളുടെ
ഭാര്യ യാത്രയായത് .
2.പെണ്‍കോന്തന്‍
കാന്തനായി
വന്നവനും
കോന്തനായി
മാറും
കാലപ്പഴക്കം
ചെല്ലുമ്പോള്‍.
3.പ്രവാസി
പെട്ടി
കണക്ക്
കൂട്ടിയെത്ര അടക്കി വെച്ചാലും
പിന്നെയും
ആധി ബാക്കി വെച്ച്
മനക്കണക്കിലെണ്ണി
കെട്ടുന്ന പെട്ടി.
4.കാത്തിരിപ്പ്
കരയിലണയാത്ത
നീയിന്നും
കിനാവിലൊഴുകുന്നുണ്ട്
മോഹ
പക്ഷികളുടെ കൂട്ടമായ് .
സലാം
ഒളവട്ടൂര്‍ ,ജിദ്ദ

No comments:
Post a Comment